നൂറ്റാണ്ട് നീണ്ട ടൈറ്റാനിക്ക് വിവാദം തീര്‍ന്നു

ലണ്ടന്‍: 1913ല്‍ ആദ്യയാത്രയില്‍ മുങ്ങിയ ടൈറ്റാനിക്ക് ദുരന്തത്തിന്‍റെ ശേഷിപ്പുകളില്‍ ഒന്നായ വിവാദത്തിന് അന്ത്യമായി. ഒരു നൂറ്റാണ്ടായി തുടരുന്ന ദുരുഹതയാണ് അവസാനിച്ചത്. ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതാണെന്ന് അരനൂറ്റാണ്ടോളം അവകാശപ്പെട്ട ഹെലന്‍ ക്രേമര്‍ എന്ന വനിതയുടെ അവകാശവാദമാണ് ഡിഎന്‍എ പരിശോധനയിലൂടെ പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിച്ചത്. ടൈറ്റാനിക് പഠന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ പ്രശ്നം ഡിഎന്‍എ പരിശോധനയിലൂടെ അവസാനിപ്പിച്ചത്.

ടൈറ്റാനിക്ക് മുങ്ങി കൊല്ലപ്പെട്ടു എന്ന് കരുതുന്ന ലൊറെയ്ന്‍ അലിസണ്‍ എന്നു രണ്ടുവയസ്സുകാരി താനാണെന്ന് അവകാശപ്പെട്ടാണ് 1940ല്‍ ഹെലന്‍ ക്രേമര്‍ രംഗത്ത് എത്തിയത്. ലണ്ടനിലെ ഹഡ്സണ്‍, ബെസ് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു ലോറെയ്ന്‍. ദുരന്തത്തില്‍ നിന്നും ഒരു നാവികനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും, ഈ ലണ്ടന്‍ ദമ്പതികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ അവകാശവാദം. വളര്‍ത്തച്ഛനോട് ജനന സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധിച്ചപ്പോഴാണത്രെ കഥകള്‍ അറിഞ്ഞതെന്നും അതിനാലാണ് 1940മാത്രം തനിക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞത് ഇവര്‍ പറഞ്ഞിരുന്നു

എന്നാല്‍ 1992ല്‍ ഇവര്‍ മരിച്ചിട്ടും ഇതില്‍ ഒരു തീര്‍പ്പുണ്ടായില്ല. ഇവര്‍ക്ക് അനുകൂലമായും പ്രതികൂലമായും വലിയ ചര്‍ച്ചകള്‍ തന്നെ ലോക വ്യാപകമായി നടന്നു. ഉടമയില്ലാത്ത ലൊറെയ്ന്‍ അലിസണിന്‍റെ സ്വത്തുകളാണ് ഇവരുടെ ലക്ഷ്യം എന്നായിരുന്നു ഏറ്റവും പ്രതികൂലമായി വാദം. എന്നാല്‍ ഇവരുടെ മരണത്തോടെ ഈ അവകാശവാദം അവസാനിച്ചില്ല, കഴിഞ്ഞ വര്‍ഷം ഇവരുടെ പൗത്രി അവകാശ വാദവുമായി രംഗത്ത് എത്തി. അതിനെ തുടര്‍ന്നാണ് ശാസ്ത്രകാരന്‍മാര്‍ ഡിഎന്‍എ പരിശോധന നടത്തിയത്. ഇരു കുടുംബങ്ങളിലെയും രണ്ടു പേരില്‍ നടത്തിയ പരിശോധനയില്‍ വാദം പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണുണ്ടായത്.


ടൈറ്റാനിക്ക് ദുരന്ത ദിവസം ഇറങ്ങിയ പത്രം




Share This Post →

No comments:

Post a Comment