രൂപേഷും ഷെര്‍ലിയും വാക്പോര് നിര്‍ത്തുന്നില്ല; ഇപ്പോള്‍ വിഷയം ബലാത്സംഗം

മുംബൈ: കാമസൂത്ര 3ഡിയുടെ സംവിധായകന്‍ രൂപേഷ് പോളും നായിക ഷെര്‍ലിന്‍ ചോപ്രയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. പൊതുവേദിയില്‍ കാമസൂത്ര 3ഡിയുടെ സംവിധായകനെ കൂട്ടബലാത്സംഗം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ഷെര്‍ലിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ സംവിധായകന്‍ രൂപേഷ് പോള്‍ ശക്തമായണ് രൂപേഷ് പോള്‍ പ്രതികരിച്ചത്.

ഷെര്‍ലിക്ക് ‘ബലാത്സംഗം’ എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ബലാത്സംഗ ഇരയുടെ വേദന ഷെര്‍ലിക്ക് അറിയില്ല, പ്രത്യേകിച്ചും ഡല്‍ഹിയില്‍. നാട്ടിലെങ്ങും ബലാത്സംഗങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത്, അവര്‍ക്കത് ഏതു സമയത്തും എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒരു ലൈംഗിക വാക്ക് മാത്രമാണ്.

ബലാത്സംഗം നിഷ്ഠൂരമായ കുറ്റകൃത്യവും, പദവിയും അക്രമവും ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയ പദവുമാണ്. ഷെര്‍ലിന്‍ ചോപ്ര ഡല്‍ഹിയില്‍ ഇല്ലെങ്കിലും ബലാത്സംഗത്തപ്പറ്റി തമാശ പറയാതിരിക്കണം. കാമസൂത്ര 3ഡിയുടെ ആദ്യ പ്രൊമോ വീഡിയോ പരസ്യമാക്കിയതിന് ചിത്രത്തില്‍ നിന്നും ഷെര്‍ലിനെ മാറ്റാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, തന്റെ മുന്നില്‍ സിനിമയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കേണപേക്ഷിച്ച ഷെര്‍ലിനാണോ ഇതെന്ന് അത്ഭുതം തോന്നുകയാണെന്ന് രൂപേഷ് പോള്‍ പറഞ്ഞു.

നേരത്തെ ശക്തമായ ട്വിറ്റര്‍ യുദ്ധമാണ് ഇരുവരും തമ്മില്‍ നടന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ വേളയില്‍ ഷെര്‍ലിന്‍ ചോപ്ര പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചത്. താന്‍ കാമസൂത്ര 3ഡി ചിത്രത്തില്‍നിന്നു പിന്‍മാറിയെന്നു ഷെര്‍ലിന്‍ ട്വിറ്ററില്‍ പറയുന്നു.

അഞ്ചു ദിവസം മാത്രമാണു കാമസൂത്രയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍നിന്നു പിന്‍മാറുകയാണ്. മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ കഴിയില്ല. ഇനിയൊരു വേദിയിലും സിനിമയുടെ പ്രമോഷനു വേണ്ടി എത്തില്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു.

എന്നാല്‍ മണിക്കൂറിനുള്ളില്‍ മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയ കാമസൂത്ര 3ഡി സംവിധായകനും മലയാളിയുമായ രൂപേഷ് പോള്‍, സിനിമയില്‍നിന്നു ഷെര്‍ലിന്‍ പിന്‍മാറിയെന്നത് ഇപ്പോഴാണ് അറിയുന്നതെന്നു പ്രതികരിച്ചു. കാനിലും അമേരിക്കയിലും ഗോവയിലും ചിത്രത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുത്ത ഷെര്‍ലിന്‍ ഇപ്പോഴെന്തിനാണ് ഇങ്ങനെ പറയുന്നത്. വിവാദമുണ്ടാക്കി പ്രശസ്തയാകാനാണോ അവര്‍ ശ്രമിക്കുന്നത്? അശ്ലീല സിനിമയുടെ ഭാഗമായിരുന്ന ഷെര്‍ലിനെ നല്ല സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിച്ചതു രൂപേഷും കാമസൂത്രയും ആണെന്നു മറക്കരുത്.

ഒരു നടിയെന്ന നിലയില്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഒരാളുടെ ഡിഎന്‍എ മാറ്റാന്‍ ആര്‍ക്കും കഴിയില്ലല്ലേ? നിങ്ങളുടെ ബിസിനസിന് ഒരു പിമ്പിനെ നിയമിക്കാന്‍ കഴിയും പക്ഷെ അച്ഛനെ ഒഴിവാക്കുന്നതാണു നല്ലത്. രൂപേഷ് രൂക്ഷമായി പ്രതികരിച്ചു.

Share This Post →

No comments:

Post a Comment